സ്റ്റോക്‌സ് അത് ചെയ്യാൻ പാടില്ലായിരുന്നു : ഇംഗ്ലണ്ട് താരത്തിന് എതിരെ രൂക്ഷവിമർശനം

അഹമ്മദാബാദ്: ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് മോശം ഫോമിലാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ. ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുകയാണ് ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം വരെ നേടിയ താരം ചെയ്തത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അദ്ദേഹത്തിന് ചെന്നൈ ടെസ്റ്റിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. വെറും 6 റൺസെടുത്താണ് ഇപ്പോൾ അഹമ്മദാബാദിൽ പുറത്തായിരിക്കുന്നത്.

ഇംഗ്ലണ്ടിനും ബെൻ സ്റ്റോക്സിനുമെതിരെ ഇപ്പോൾ വിമർശനമുയരുന്നത് 112 റൺസിന് ഓൾ ഔട്ടായതിന് പിന്നാലെ കളിക്കളത്തിൽ മാന്യതയില്ലാത്ത പ്രവൃത്തി കാഴ്ചവച്ചതിന് ശേഷമാണ്. ഇന്ത്യ ബാറ്റ് ചെയ്ത് തുടങ്ങി രണ്ടാം ഓവറിലാണ് സംഭവം. നേരെ സ്റ്റോക്സിൻെറ കയ്യിലേക്കായിരുന്നു ശുഭ്മാൻ ഗില്ലിൻെറ ഷോട്ട്. സ്റ്റോക്സ് കയ്യിലൊതുക്കും മുമ്പ് പന്ത് ഗ്രൗണ്ടിൽ പതിച്ചുവെന്നത് ഏകദേശം വ്യക്തമായിരുന്നു. സ്റ്റോക്സും ഇംഗ്ലീഷ് താരങ്ങളും എന്നിട്ടും വിക്കറ്റിന് വേണ്ടി അപ്പീൽ ചെയ്തു.

ഒടുവിൽ ടിവി റീപ്ലേയിൽ നിന്ന് പന്ത് നിലത്ത് നിന്ന് കോരിയെടുക്കുന്നത് വ്യക്തമായി. അമ്പയ‍ർ ഗിൽ ഔട്ടായിട്ടില്ലെന്ന് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും അടക്കമുള്ളവ‍ർ വിയോജിപ്പ് രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിൽ വിമ‍ർശനം ഉയരുന്നത്
എല്ലാം വ്യക്തമായിട്ടും ബെൻ സ്റ്റോക്സ് വിക്കറ്റിന് വേണ്ടി വാദിച്ചതിനെതിരെ ആണ്.

Related posts