മാര്‍ച്ച്‌ 31 മുതൽ യാത്രയ്ക്ക് അനുമതി, സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസിനൊരുങ്ങുന്നു

airlines.image

സൗദി എയര്‍ലൈന്‍സ്  (സൗദിയ) സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ച്‌ സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു  തയാറെടുപ്പ് നടത്തുന്നത്.നിലവില്‍ യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് സംബന്ധിച്ച്‌ മാര്‍ച്ചിന് ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രനിയന്ത്രണം പൂര്‍ണമായി നീക്കുന്നത് മാര്‍ച്ച്‌ 31നാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതിന്റെ  ചുവടുപിടിച്ചാണ് സൗദി ദേശീയ വിമാനക്കമ്പനികൾ തയാറെടുപ്പ് നടത്തുന്നത്.

നിലവില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ബബ്ള്‍ കരാര്‍ അടിസ്ഥാനത്തിലാണ് സൗദിയിലേക്കും തിരിച്ചും വിമാന സര്‍വിസുകള്‍ നടക്കുന്നത്. അത് വളരെ പരിമിതമായ എണ്ണത്തിലാണ്. യാത്രനിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിവസംതന്നെ മുഴുവന്‍ സര്‍വിസുകളും പുനഃസ്ഥാപിക്കും വിധമാണ് സൗദി എയര്‍ലൈന്‍സിന്റെ  തയാറെടുപ്പ്. സര്‍വിസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സൗദിയ അധികൃതര്‍ അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി എകോപിച്ചാണ് ഷെഡ്യൂള്‍ നിശ്ചയിക്കുക. കോവിഡ് കേസുകള്‍ പെരുകിയ ചില രാജ്യങ്ങളിലേക്ക് യാത്രനിരോധനം നിലവിലുണ്ട്. ഇവിടങ്ങളിലേക്കുള്ള സര്‍വിസ് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സ%

Related posts