ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ശാലു കുര്യൻ. വര്‍ഷ എന്ന വില്ലത്തി വേഷത്തിലൂടെയാണ് ശാലു എന്ന നടി മലായാളികള്‍ക്ക് പരിചിതയായത്. തുടര്‍ന്ന് തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ എത്തിയപ്പോള്‍ തമാശക്കാരിയായി. വില്ലത്തിയായി എത്തിയിട്ട് പിന്നീട് ഹാസ്യവേഷത്തിൽ എത്തിയപ്പോഴും മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി ശാലുവിനെ സ്വീകരിച്ചു. എന്നാല്‍ വ്യത്യസ്തമായ വേഷങ്ങൾ അഭിനയിക്കുന്നതിൽ മാത്രമല്ല, പുസ്തക വായനയിലും താല്പര്യമുള്ള ആളാണ് ശാലു. ഇത് ആരാധകർക്ക് മനസ്സിലാക്കാൻ ലോക പ്രശസ്ത എഴുത്തുകാരന് പൗലോ കൊയ്ലോ തന്നെ വേണ്ടി വന്നു. പൗലോ കൊയ്ലോ ശാലു കുര്യന്റെ ഒരു കമന്റിന് മറുപടി നല്കിയതും ആ സന്തോഷം ശാലു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചതും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
എല്ലാവരെയും പോലെ പൗലോ കൊയ്ലോയുടെ വലിയൊരു ആരാധികയാണ് ഞാനും. അദ്ദേഹം എഴുതിയ പുസ്തകങ്ങളിലെ ക്വാട്സ് വാട്സ് ആപിലൂടെയും ഫേസ്ബുക്കിലൂടെയും കിട്ടുന്നതെല്ലാം ഞാന്‍ വായിക്കുമായിരുന്നു. അത് വായിക്കുമ്പോള്‍ എനിക്ക് നല്ലൊരു പോസിറ്റീവ് ഊര്‍ജ്ജം കിട്ടിത്തുടങ്ങി. അങ്ങനെയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ശേഖരിച്ച് വായിക്കാന്‍ തുടങ്ങിയത്. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ ഒഴികെ മറ്റെല്ലാം എന്റെ കൈയ്യിലുണ്ട്. ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ മാത്രം ഞാന്‍ അന്വേഷിച്ചിട്ട് എനിക്ക് കിട്ടിയിരുന്നില്ല. അപ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. പിന്നെ ഓരോ സാഹചര്യങ്ങള്‍ കാരണം ആ ഒരു പുസ്തകം മാത്രം കിട്ടിയില്ല. അത് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. ആ പുസ്തകം വായിക്കാന്‍ കാത്തിരിയ്ക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. അതിന് അദ്ദേഹം കമന്റ് എഴുതിയതാണ് നിങ്ങള്‍ എല്ലാം കണ്ടത്.
കമന്റിന് നന്ദി ശാലു കുര്യന്. ഞാന്‍ ഇന്ത്യന്‍ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാര്‍ത്ഥനയില്‍ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു പൗലോ കൊയ്ലോയുടെ കമന്റ്. ഒരു പുസ്തക പ്രേമി എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും അഭിമാനവുമാണ് അദ്ദേഹത്തിന്റെ ആ കമന്റില്‍ നിന്നും ലഭിച്ചത്. എനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു എന്നാണ് ശാലു കുര്യന് പറഞ്ഞത്. ഇന്റസ്ട്രിയില്‍ തന്നെയുള്ള ചില പുസ്തക പ്രേമികള്‍ക്ക് ഞാന്‍ അദ്ദേഹം എഴുതിയ കമന്റിന്റെ സ്ക്രീന്‍ പ്രിന്റ് അയച്ചു കൊടുത്തിരുന്നു. എങ്ങിനെ കഴിയുന്ന ശാലു.. ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു എന്നൊക്കെ അവര്‍ പറയുമ്പോള്‍ ഞാനങ്ങ് അഹങ്കരിച്ചു പോയി ചിരിയോടെ ശാലു കുര്യ പറഞ്ഞു.