വളരെ വ്യത്യസമായ രീതിയിലുള്ള തന്ത്രങ്ങൾമെനയുകാണ് അജിങ്ക്യ രഹാനെ. ഓസ്ട്രേലിയക്കെതിരായ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഏറ്റവും അധികം കയ്യടി വാങ്ങുന്ന താരമാണ് ഇന്ത്യയുടെ താത്‌കാലിക ടെസ്റ്റ് ടീം നായകനായ അജിങ്ക്യ രഹാനെ. പരമ്പ രയില്‍ ഏക സെഞ്ചുറി സ്വന്തമാക്കിയ താരം കൂടിയാണ് രഹാനെ. ഇപ്പോഴിതാ ഓസീസ് പര്യടനത്തിന് മുന്‍പ് രഹാനെ നടത്തിയ കഠിനമായ പരിശീലനത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ പരിശീലകനും മെറ്ററുമായ പ്രവീണ്‍ ആംറെ.
പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോൾ 181 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് റണ്‍ വേട്ടയില്‍ മുന്നില്‍. ഇത്തരത്തില്‍ കളിക്കാനായി താരം പരിശീലനവേളയില്‍ പ്രത്യേകം പരിശീലനം നടത്തിയിരുന്നു. പരിശീലനസമയത്ത് ചില പ്രത്യേക മേഖലകളില്‍ പന്തെറിയാന്‍ രഹാനെ ആവശ്യപ്പെട്ടിരുന്നു. ഓസീസ് പേസ് ആക്രമണത്തെ നേരിടേണ്ടി വരുമ്പോൾ ദേഹത്ത് പന്ത് കൊള്ളും എന്നതിനാല്‍ ശരീരത്തിലേക്ക് ലക്ഷ്യമാക്കി എറിയാന്‍ രഹാനെ ആവശ്യപ്പെട്ടിരുന്നു.
അതിനാല്‍ തന്നെ ശരീരത്തില്‍ ഒരുപാട് ഏറുകള്‍ ഏറ്റുവാങ്ങിയാണ് രഹാനെ പരമ്ബരയ്‌ക്കായി ഒരുങ്ങിയത്. ഓസീസ് സാഹചര്യങ്ങളോട് മല്ലിട്ട് ഇത്രയും റണ്‍സ് കണ്ടെത്താന്‍ രഹാനെയെ സഹായിച്ചതും മറ്റൊന്നല്ല. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ രഹാനെ അതിന് അടിവരയിടുന്നു.