പ്രിയാമണിയ്ക്കും ഭർത്താവിനുമെതിരെ ക്രിമിനല്‍ കേസ്: വിവാഹത്തിന് നിയമസാധുതയില്ലെന്ന് ആരോപണം.

നടി പ്രിയാമണി മലയാളികൾക്ക് പ്രിയങ്കരിയാണ്. 2017ലാണ് താരം മുസ്‍തഫ രാജിനെ വിവാഹം ചെയ്തത്. ഇപ്പോൾ മുസ്‍തഫയുടെ ആദ്യ ഭാര്യ ആയിഷ താരത്തിന്റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. മുസ്‍തഫ ഇനിയും താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നാണ് ആയിഷ ആരോപിക്കുന്നത്. അതുകൊണ്ട് പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്ന് ആയിഷ പറയുന്നു.

പ്രിയാമണിയുമായുള്ള മുസ്‍തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ആയിഷ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിഷ മുസ്‍തഫയ്ക്കും പ്രിയാമണിക്കുമെതിരെ ഒരു ക്രിമിനല്‍ കേസും ഫയല്‍ ചെയ്‍തിട്ടുണ്ട്. അതേസമയം ആദ്യബന്ധത്തിലെ കുട്ടികളുടെ ചിലവിനായുള്ള തുക താന്‍ ആയിഷയ്ക്കു സ്ഥിരമായി നല്‍കിവരുന്നുണ്ടെന്നും പണം തട്ടിയെടുക്കുകയാണ് ആയിഷയുടെ ഇപ്പോഴത്തെ ശ്രമമെന്നും മുസ്‍തഫ പറയുന്നു.

പ്രിയാമണിയുമായുള്ള എന്‍റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത് എന്നാണ് മുസ്‍തഫ ചോദിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയില്‍ എനിക്ക് മറ്റെന്തു ചെയ്യാനാവും, ഹിതകരമായ ഒരു പരിഹാരത്തിനാണ് നമ്മള്‍ ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു സാധിക്കാതെ വരുമ്പോള്‍ ചില തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നു എന്നാണ് ആയിഷയുടെ മറുപടി.

Related posts