മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിക്കുട്ടൻ. മിനിസ്ക്രീനിലൂടെ വന്ന് പിന്നീട് ബിഗ്സ്ക്രീനിലും താരം ഒരുപിടി വേഷങ്ങൾ ചെയ്തിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയപ്പെട്ടവനായത്. പിന്നീട് താരം ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിലും പങ്കെടുത്തു. ഈ സീസണിലെ ടൈറ്റില്‍ വിന്നറും മണിക്കുട്ടന്‍ ആയിരുന്നു. പതിനഞ്ച് വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിട്ടും ലഭിക്കാത്ത അംഗീകരവും പ്രശംസയും ഒക്കെയായിരുന്നു മണിക്കുട്ടന് ഷോയില്‍ പങ്കെടുത്തതോടെ ലഭിച്ചത്.
തന്നെ വളരെ വേദനിപ്പിച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ഒരു അഭിനയ വിദ്യാര്‍ത്ഥി എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ എത്ര വര്‍ഷമായാലും ചാന്‍സ് ചോദിച്ചു ഒരു സംവിധായകനെ വിളിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല.
ഓരോ ആഴ്ചയും ഞാന്‍ രണ്ടു പേരെ എങ്കിലും വിളിക്കും. അവര്‍ എന്നെ കാസ്റ്റിംഗ് ഡയറക്ടറിലേക്ക് നയിക്കും. എന്നാല്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്നെ പരിചയപ്പെടുത്തി കഴിയുകയും അവര്‍ ഒരു നോ പറയും. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാന്‍ പോലും അവര്‍ എന്നെ സമ്മതിക്കാറില്ല. ചിലപ്പോള്‍ അവരെ ആകര്‍ഷിച്ച കഥാപാത്രങ്ങളൊന്നും എനിക്കിതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ തീ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഓരോ ടാസ്‌കും എനിക്ക് ഓരോ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള ഒരു അവസരം,’ മണിക്കുട്ടന്‍ പറയുന്നു.