2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.
എസ് ഹരീഷിന്റെ മീശ എന്ന നോവൽ ആണ് നോവൽ വിഭാഗത്തിൽ പുരസ്കാരം നേടിയത്.കവിത വിഭാഗത്തിൽ പി രാമന്റെ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആർ രേണുകുമാർന്റെ കൊതിയൻ എന്നിവയുംചെറുകഥ വിഭാഗത്തിൽ വിനോയ് തോമസ്ന്റെ
രാമച്ചിയും തിരഞ്ഞെടുക്കപ്പെട്ടു.
നാടക വിഭാഗത്തിൽ സജിത മഠത്തിൽന്റെ അരങ്ങിലെ മത്സ്യഗന്ധികളും ജിഷ അഭിനയയുടെ ഏലി ഏലി മാ സബക്താനിയും സാഹിത്യ വിമർശനം വിഭാഗത്തിൽ -ഡോ. കെ.എം. അനിൽ ന്റെ പാന്ഥരും വഴിയമ്പലങ്ങളും വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ -ജി. മധുസൂദനന്റെ നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമിയും ഡോ. ആർ.വി.ജി. മേനോന്റെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രവും സമ്മാനർഹരായി.
ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ എം.ജി.എസ്. നാരായണന്റെ ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ യാത്രാവിവരണം വിഭാഗത്തിൽ അരുൺ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ വിവർത്തനം വിഭാഗം -കെ. അരവിന്ദാക്ഷന്റെ ഗൗതമബുദ്ധന്റെ പരിനിർവാണവും ഹാസസാഹിത്യത്തിൽ സത്യൻ അന്തിക്കാടിന്റെ ഈശ്വരൻ മാത്രം സാക്ഷി യും അവാർഡിന് അർഹത നേടി.