മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച താരമാണ് ജോജു ജോർജ്. പിന്നീട് വർഷങ്ങളുടെ പ്രയത്നം കൊണ്ട് അദ്ദേഹം സഹ നടനായും നടനായും എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ തനിക്ക് ആദ്യമായി ഡയലോഗ് പറയാന്‍ അവസരം ലഭിച്ച നിമിഷത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുവാണ് ജോജു. ആദ്യമായി ഡയലോഗ് പറയാനുളള അവസരം വാസ്തവം എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം ആയിരുന്നു ജോജുവിന് ലഭിച്ചത്. അന്ന് പൃഥ്വിരാജിനൊപ്പം നിന്ന് വിറച്ചുപോയ നിമിഷത്തെ കുറിച്ച് ജോജു വെളിപ്പെടുത്തുകയാണ് ഇപ്പോള്‍.
2006ലാണ് എം പത്മകുമാറിന്‌റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ വാസ്തവം പുറത്തിറങ്ങിയത്. പൃഥ്വിക്ക് ആദ്യമായി മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു വാസ്തവം. ചിത്രത്തില്‍ കാസര്‍കോഡുകാരനായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ബാലചന്ദ്രന്‍ അഡിഗയായാണ് നടന്‍ അഭിനയിച്ചത്. അതേസമയം പൃഥ്വിരാജിനൊപ്പം നിന്ന് അഭിനയിക്കുമ്ബോള്‍ ശരിക്കും വിറച്ചുകൊണ്ടാണ് അതിലെ കഥാപാത്രം ചെയ്തതെന്ന് ജോജു പറയുന്നു. നടന്‍ എന്ന നിലയില്‍ എനിക്ക് ആദ്യമായി ഡയലോഗ് പറയാന്‍ കിട്ടിയ സിനിമയായിരുന്നു അത്. കാര്‍ത്തിക്ക് സുബ്ബരാജിന്‌റെ സിനിമയില്‍ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ജഗമേ തന്ദിരം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ലണ്ടനില്‍ പോകുമ്ബോള്‍ വാസ്തവം എന്ന സിനിമയില്‍ അഭിനയിച്ച അതേ അനുഭവമാണ് എനിക്ക് ഓര്‍മ്മ വന്നത്.
ജഗമേ തന്ദിരം സിനിമയില്‍ അഭിനയിക്കുമ്ബോള്‍ അന്ന് വാസ്തവത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ വിറയല്‍ എന്നെ പിടികൂടിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജുമായി എനിക്ക് നേരത്തെ പരിചയമുണ്ട്. ജോസഫ് എന്ന സിനിമ ഞാന്‍ അദ്ദേഹത്തിന് കാണാന്‍ കൊടുത്തിരുന്നു. അദ്ദേഹം അത് കണ്ടിട്ട് മികച്ച അഭിപ്രായം പറയുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിന്‌റെ സിനിമയിലേക്ക് എത്തുന്നത്. എന്നാണ് താരം പറയുന്നത്. നായാട്ട് ആണ് ജോജുവിന്റേതായി ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രം. മാർട്ടിൻ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജുവിനോടൊപ്പം കുഞ്ചാക്കോ ബോബൻ നിമിഷ സജയൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.