ഇങ്ങനെയൊന്നും കാണിക്കരുത്, അവരെല്ലാം മുത്തശ്ശനെ സ്നേഹിച്ചവരാണ്, കുറിപ്പുമായി ദീപാങ്കുരന്‍

മലയാളത്തിന്റെ സ്വന്തം മുത്തശ്ശൻ  ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി കൊച്ചുമകന്‍ ദീപാങ്കുരന്‍, തന്റെ മുത്തശ്ശന്  രാഷ്ട്രീയ രംഗത്തെ എല്ലാവരുമായുംതന്നെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും , ആരോഗ്യ മന്ത്രി എന്നും മുത്തശ്ശനെ വിളിച്ച് അസുഖത്തെ പറ്റി തിരക്കാറുണ്ടെന്നും, ഞങ്ങൾ കുടുംബവുമായി മന്ത്രിക്ക് വളരെ അടുത്ത ബന്ധം ഉണ്ടെന്നും, അവരെ പറ്റി ഇങ്ങനെ മോശമായി ഒന്നും എഴുതരുത് എന്നുമാണ് ദീപാങ്കുരൻ തന്റെ പോസ്റ്റിൽ കൂടി പറയുന്നത്.

പോസ്റ്റ് ഇങ്ങനെ

മുത്തശ്ശന്റെ കൂടെ ബഹു: മുഖ്യമന്ത്രി ആശുപത്രിയിൽ നിൽക്കുന്ന ഫോട്ടോ വച്ച് ട്രോളുകൾ കുറെ കണ്ടു. രണ്ടു വർഷം മുൻപെ എടുത്ത ചിത്രമാണ് അത്. ഞാനും സാക്ഷിയാണ്. അദ്ദേഹവും ബഹു: ആരോഗ്യ മന്ത്രിയും നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ദിവസവും ഫോൺ ചെയ്തു സുഖാന്വേഷണം നടത്തുമായിരുന്നു. അവരെപ്പറ്റി മോശമായി എഴുതിക്കണ്ട് വലിയ ദുഃഖം തോന്നി. അത്തരം ട്രോളുകളെ വിശ്വസിക്കരുത്.
മാത്രമല്ല എന്റെ അമ്മാമൻ ശ്രീ. ഭവദാസൻ നമ്പൂതിരി ഒരു വർഷമായിട്ട് ജോലി രാജിവച്ച് കൂടെ നിൽക്കുകയായിരുന്നു. ഒരാളെയും വീട്ടിലേക്ക് കയറ്റാതെ, ഒരു അച്ഛനെ ഇതിൽ കൂടുതൽ സ്നേഹത്തോടെ പരിചരിക്കാൻ ഒരാൾക്ക് സാധിക്കില്ല. ആശുപത്രിയിൽ അടിയന്തിരമായി പോകേണ്ട ആവശ്യം വന്നപ്പോൾ കുറച്ച് നാൾ അവിടെ അഡ്മിറ്റഡ് ആയിരുന്നു. 98 വയസ്സുണ്ടായിരുന്ന ഒരു വ്യക്തിക്ക് പ്രതിരോധ ശക്തി കുറവായിരിക്കുമല്ലോ. അങ്ങനെ എങ്ങനെയോ വന്നതായിരുന്നു COVID. ഇതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത് ദയവ് ചെയ്ത്..

Related posts