”ഇരുപത്തിമൂന്നുകാരിയുടെ തീരുമാനം മാത്രമായിരുന്നു വിവാഹം…ജീവിതത്തില്‍ തിരിച്ചടികളുണ്ടായി” മനസ് തുറന്ന് ആന്‍ അഗസ്റ്റിന്‍

BY AISWARYA

വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറഞ്ഞു പറഞ്ഞ് നടി ആന്‍ അഗസ്റ്റിന്‍. ഇരുപത്തിമൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയുടെ തീരുമാനം മാത്രമായിരുന്നു വിവാഹം എന്നാണ് ആന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.”ഇരുപത്തിമൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി.”

”സംഭവിക്കുതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തേക്കുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു.ഒരുപാട് അദ്ധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു” എന്നാണ് ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്.

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടി. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഒട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് താരം.

രണ്ടു വര്‍ഷത്തെ പ്രണയത്തോടെ 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്റെയും ആനിന്റെയും വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്.കഴിഞ്ഞ കുറച്ചുകാലമായിട്ടേയുള്ളൂ ആന്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിട്ട്.

Related posts